അഞ്ചു വയസ്സുകാരിയുടെ കൊലപാതകം: ആലുവയിലും ഐ.എൻ.ഡി.ഐ.എ സഖ്യം നടപ്പിലാക്കി ഇരുമുന്നണികളുമെന്നു ബിജെപി. കൗൺസിലിൽ ചെയർമാനെ ഉപരോധിച്ചു ബിജെപി കൗൺസിലർമാർ

Spread the love

ആലുവ; ആലുവയിൽ അഞ്ചുവയസ്സുള്ള ബാലിക കൊല്ലപ്പെട്ടതിന് നഗരസഭക്കും ഉത്തരവാദിത്തമുണ്ടെന്നും ചെയർമാൻ അതിന്റെ ധാർമിക ഉത്തരവാദിത്തം രാജിവെക്കണമെന്നും ആവശ്യപ്പെട്ടു ബിജെപി കൗൺസിലർമാർ നഗരസഭാ കൗൺസിലിൽ ചെയർമാനെ ഉപരോധിച്ചു. ആലുവയിൽ മാർക്കറ്റ് ആർക്കും ഏതു നേരവും കേറി എന്തും കാണിക്കാമെന്നുള്ള അവസ്ഥയാണ്. 8 കൊല്ലമായി പൊളിച്ചിട്ടിരിക്കുന്ന മാർക്കറ്റ് സാമൂഹ്യവിരുദ്ധരുടെ താവളമായതിനു നഗരസഭാ ഭരണസമിതിയും ചെയർമാനും ഉത്തരവാദികളാണ്. കുട്ടിയുടെ കൊലപാതകം നടത്തിയ പ്രതിക്ക് അവിടെ യദേഷ്ടം വിഹരിക്കാനുള്ള അവസരമുണ്ടായത് അതുകൊണ്ടാണ്. കൃത്യത്തിനു ശേഷം പ്രതി പോയി എന്ന് സംശയിക്കുന്ന കെ എസ് ആർ ടി സി സ്റ്റാൻഡ്, ബീവറേജ്‌സ് ഔട്ട്ലെറ്റ് തുടങ്ങിയവ കാലങ്ങളായി മദ്യ മയക്കുമരുന്ന് മാഫിയകളുടെ പിടിയിലാണ്. ഇതിനെ ക്കുറിച്ചു നിരവധി പരാതികളും പ്രതിഷേധങ്ങളും നടത്തിയിട്ടും വേണ്ട നടപടി സ്വീകരിക്കാത്തതിനാലാണ് കൗൺസിൽ ഉപരോധിച്ചുള്ള പ്രതിഷേധമെന്ന് ബിജെപി കൗൺസിലർമാരായ എൻ ശ്രീകാന്ത്, പ്രീത പി എസ്, ശ്രീലത രാധാകൃഷ്ണൻ എന്നിവർ പറഞ്ഞു. ഉപരോധത്തിനിടയിൽ കൗൺസിലർമാരെ കൈയേറ്റം ചെയ്യാൻ യുഡിഫ് കൗൺസിലർമാർ ശ്രമിച്ചെങ്കിലും പിന്നീട് പിന്മാറി. ചെയർമാൻ കൗൺസിലിൽ നടപടികൾ നടത്തിയെന്ന് പറഞ്ഞു കൌൺസിൽ പിരിച്ചു വിട്ടിറങ്ങാൻ ശ്രമിച്ചെങ്കിലും ബിജെപി കൗൺസിലർമാർ ശക്തമായ ഉപരോധം തീർക്കുകയായിരുന്നു. കൗൺസിലിൽ കോൺഗ്രസ് കൗൺസിലർമാരോടൊപ്പം ചെയർമാനെ അനുകൂലിച്ചു പ്രതിരോധം തീർക്കുന്നതിനാണ് ഇടതുപക്ഷ കൗൺസിലർമാർ ശ്രമിച്ചതെന്ന് ബിജെപി ആലുവ മണ്ഡലം പ്രസിഡന്റ് എ സെന്തിൽ കുമാർ പറഞ്ഞു. ഇത്തരത്തിലുള്ള ഒത്തുകളിയിലൂടെ ഐ.എൻ.ഡി.ഐ.എ സഖ്യം നഗരസഭയിലും നടപ്പിലായി എന്നാണ് മനസിലാവുന്നതെന്നു മുനിസിപ്പൽ കമ്മിറ്റി പ്രസിഡന്റ് ആർ പത്മകുമാർ പറഞ്ഞു. ഉപരോധത്തിൽ കൗൺസിലർമാരായ എൻ ശ്രീകാന്ത്, പ്രീത പി എസ്, ശ്രീലത രാധാകൃഷ്ണൻ, രത്നകുമാർ എൻ വി, വി പി രാധാകൃഷ്ണൻ, ആർ സതീഷ്‌കുമാർ, കെ എസ ബാലകൃഷ്ണൻ, ശശി തുരുത്, അനൂപ് ചുണങ്ങംവേലി, എം ജി ഗോപാലകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.

Comments (0 Comments)

Leave a Reply

Your email address will not be published. Required fields are marked *